Posts

12. അർത്ഥമില്ലായ്മയുടെ അമരഗീതങ്ങൾ

Image
  image: courtesy രണ്ട് മഹായുദ്ധങ്ങൾ ലോകത്തെ അനിശ്ചിതത്വത്തിലാക്കിയ ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ, പ്രബലമായ സർഗ്ഗസൃഷ്ടികളിൽ, പ്രത്യേകിച്ച് സാഹിത്യത്തിൽ, പ്രതിഫലിച്ച നിരർത്ഥകത അസ്തിത്വ ദുഃഖം എന്ന പേരിലറിയപ്പെട്ടു. നമ്മുടെ നാറാണത്ത് ഭ്രാന്തൻ സ്വന്തം ജീവിതത്തിലൂടെ പാഠം പകർന്ന നിരർത്ഥകതയ്ക്ക് ഗ്രീക്ക് പുരാണത്തിലെ സമാന കഥാപാത്രമായ സിസിഫസിനെ കൂട്ട്പിടിച്ച് ആൽബർട്ട് കാമു രചിച്ച "ദ മിത്ത് ഓഫ് സിസിഫസ്" എന്ന വ്യാഖ്യാനകൃതി ലോക വിചാരധാരയെ കാര്യമായി സ്വാധീനിച്ചു. തണുത്തുറഞ്ഞ വിസ്‌മൃതിയിലാണ്ടുകിടന്ന ജീവിതത്തിൽ വസന്തത്തിന്റെ തുടിപ്പുമായി വരുന്ന ഏപ്രിൽ ക്രൂര മാസമാവുന്നത് അത് വീണ്ടും പുതിയ ജീവിതങ്ങൾ കിളിർക്കാൻ കാരണമാവുന്നത് കൊണ്ടാണ്. അർത്ഥമില്ലാത്ത ജീവിതത്തിലെ വിരസ ജീവിതങ്ങൾ ആയാസത്തിൻ്റെ അനുവർത്തനങ്ങളാണ് (ടി എസ് എലിയറ്റിന്റെ തരിശുഭൂമി.)  ഇതിന്റെ പ്രതിഫലനങ്ങൾ മലയാളത്തിലും ഉണ്ടായി. മുകുന്ദൻ ഓ വി വിജയൻ തുടങ്ങിയവരുടെ ആദ്യകാല രചനകളിലും ആധുനിക കവികളിലും എഴുപതുകളുടെയും എണ്പതുകളുടേയും സിനിമകളിലും ഈ വിചാരധാരയുടെ സ്വാധീനം കാണാം.  ജീവിതാസക്തി നഷ്ടപെട്ട് ശൂന്യതയുടെ ഉപാസകരായി മാറിയ ക്യാംപസുകളിലെ ...

11. ഋതുപ്പാട്ട്

Image
PICTURE COURTESY ഋതുക്കളുടെ ചാക്രിക സ്വഭാവം പ്രകൃതിയിലെ ജീവജാലങ്ങൾക്കൊക്കെ പൊതുവാണ് എന്ന് പറയാം. പ്രകൃതി സ്വയം പുനഃസൃഷ്ടികാൻ വേണ്ടി നിലവിലുള്ളതിനെ തിരസ്കരിക്കുന്നു. ജനനവും പുനഃസൃഷ്ടിയും മരണവുമായി ജീവിതം നിർവചിക്കപ്പെടുബോൾ പ്രകൃതിയും അതുൾക്കൊള്ളുന്ന ജീവജാലങ്ങളും എന്നും യൗവനയുക്തമായിരിക്കും.   ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കുള്ള കാൽവെപ്പ് മനുഷ്യൻ ആഘോഷമാക്കാറുണ്ട്. ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളും ഇതിനെ അടയാളപ്പെടുത്തുവാൻ പ്രത്യേക ചടങ്ങുകൾ ആചരിക്കാറുണ്ട്. സമൂഹത്തിലെ ഒരംഗം കൂടി സൃഷ്ടി സജ്ജമാകുന്നതിന്റെ ആഘോഷമായി അതിനെ കാണാം. ആൺകുട്ടികൾക്ക് പ്രായപൂർത്തിയാവുന്നതിന്റെ പ്രകടമായ ലക്ഷണങ്ങൾ ഇല്ല. പക്ഷെ പെൺകുട്ടികൾക്ക് അങ്ങിനെയല്ല. പുനഃസൃഷ്ടിക്ക് പെൺ ശരീരം തയ്യാറാവുമ്പോൾ ശരീരത്തിൽ അതനുസരിച്ചുള്ള മാറ്റങ്ങൾ സംഭവിക്കുന്നു. ആദ്യ ആർത്തവം പല ഗോത്രങ്ങളും സമൂഹങ്ങളും ചടങ്ങുകളോടെ ആചരിക്കാറുണ്ട്. നമ്മൾ തിരണ്ടുകല്യാണം എന്ന് വിളിക്കുന്ന ചടങ്ങ് അങ്ങിനെയുള്ള ഒരാഘോഷമാണ്. തമിഴ്‌നാട്ടിലെ പല സമൂഹങ്ങളിൽ ഇന്നും കേരളത്തിലെ ചില സമൂഹങ്ങളിൽ കുറച്ചു കാലം മുമ്പ് വരെയും ഇത് ആചരിച്ചിരുന്നു. തമിഴ് സിനിമകളിൽ തിരണ്ടുകല...

10. കളിയാടും ദൈവങ്ങൾ

Image
pic: wiki പുരാതന സംസ്കാരത്തിൽ ദൈവങ്ങൾക്ക് മനുഷ്യരുടെ സകല സ്വഭാവങ്ങളും ഉണ്ടായിരുന്നു. കളികളും അടിപിടി കശപിശയും എലാം അവർക്കും വിധിച്ചതായിരുന്നു. ഇന്ത്യൻ സംസ്കാരത്തിലെ ദൈവങ്ങൾ എന്ന പോലെ ഗ്രീക്ക് റോമാ സംസ്കാരങ്ങളിലും ഇത് കാണാം.  "വികൃതി ബാലന്മാർക്ക് തുമ്പികൾ എന്ന പോലെയാണ് ദൈവങ്ങൾക്ക് നാം, വിനോദത്തിനായി അവർ നമ്മെ കൊല്ലുന്നു" എന്ന് ഷേക്‌സ്‌പിയർ പറയുമ്പോൾ തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കുന്ന കളി ദൈവങ്ങൾക്കും ഉണ്ട് എന്ന് തോന്നിപോകുന്നു.   നമ്മുടെ ദൈവങ്ങൾക്കും ധാരാളം കളികൾ കൽപ്പിച്ച് നൽകുന്നുണ്ട്. സാക്ഷാൽ പരമേശ്വരന്റെ വിനോദ കളികൾ തിരുവിളയാടൽ എന്ന പേരിൽ പ്രസിദ്ധം. ഭക്തരെ കളിപ്പിക്കാത്ത അവതാരങ്ങൾ കുറവാണ്.  ശിവപ്രീതിക്കായി പാർവ്വതി ആടുന്ന നൃത്തം തിരുവാതിര രാവുകൾക്ക് മാറ്റ് കൂട്ടുന്നുണ്ട്. അങ്ങിനെയുള്ളൊരു ഗാനമാണ് തീർത്ഥയാത്ര (1972) എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്കരൻ രചിച്ച് എ ടി ഉമ്മർ സംഗീതം നൽകിയ ഈ ഗാനം.  കണ്ണടച്ച് ഈ പാട്ട് കേട്ട് നോക്കു. പാൽ പോലെ പരന്ന, തെളിഞ്ഞ നിലാവൊളിയിൽ ദേവഗണങ്ങൾ കണ്ടു നിൽക്കെ പന്തടിച്ചാടുന്ന ദേവിയുടെ നടനം തെളിയുന്നില്ലേ..  ചന്ദ്രകലാധരന്ന് കൺ കുളിർ...

9. സ്വപ്‌നങ്ങൾ

Image
  image source: Wiki https://upload.wikimedia.org/wikipedia/commons/6/6d/Vatalar_Ramavarma.jpg സ്വപ്നങ്ങൾ കാണുവാനുള്ള കഴിവ് മനുഷ്യർക്ക് മാത്രമായിരിക്കും, അല്ലെ? മനുഷ്യ മനസ്സുകളുടെ സന്തത സഹചാരിയായ സ്വപ്നം കവികളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. പറയാനും ഓർമ്മിക്കാനും ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത് സുഖകരമായ സ്വപ്നങ്ങളാണ്. അല്ലാത്തത് "ദുഃസ്വപ്‌നം" എന്ന ഫോൾഡറിലേക്ക് മാറ്റി പിന്നീട് മായ്ച്ച് കളയുന്നു.  സ്വപ്‌നങ്ങൾ പൊതുവെ പ്രണയത്തിൻറെ കൂട്ടുകാരായാണ് അറിയപ്പെടാറുള്ളത്. കനവുകളെ ആയിരം കനവുകളെ കാതൽ ദേവനിൻ തോഴർകളെ എന്ന് നാ കാമരാശൻ (തമിഴ് ചിത്രം: നീതിക്ക് തലൈ വണങ്ക് ) ഇവിടെ സ്വപ്നങ്ങളോട് തൻ്റെ അടുക്കലേക്ക് കാമുകിയെ പറഞ്ഞു വിടാനാണ് ആവശ്യപ്പെടുന്നത്.  സ്വപ്നത്തിൽ നിന്ന് ഉണർത്തിയ കാമുകിയോട് താൻ കണ്ട സ്വപ്നത്തേക്കാൾ തിളക്കമുണ്ട് അവൾക്ക് അത് കൊണ്ട് അവളോട് ഉണർത്തിയതിന്ന് നന്ദി ഉണ്ട് എന്ന് പറയുന്നു ആംഗലേയ കവി ജോൺ ഡൺ (ദ ഡ്രീം).  ജീവിതം തന്നെ ഒരു സ്വപ്നമാണോ എന്ന് തമിഴ് കവി ഭാരതി (നിറ്റ്പതുവേ നടപ്പതുവെ..). ഏകദേശം ഇതേ ആശയം തന്നെ അമേരിക്കൻ കവി എഡ്ഗാർ അലൻ പോയുടെ കവിതയിലും  - ജീവിതം എന്നത് സ്വപ...

8. നിത്യ വിരഹത്തിൻ്റെ പാട്ട്

Image
  pic courtesy മനോ നില തെറ്റിയ ആൾക്ക് പഴയതൊന്നും ഓർക്കാൻ ആവാത്ത അവസ്ഥയിൽ ഓർമ്മ തിരിച്ച് കൊണ്ടുവരാൻ പല യുക്തികൾ പരീക്ഷിക്കാറുണ്ട്. ഈ അവസ്ഥ പ്രമേയമാക്കിയ സിനിമകൾ ഉണ്ട്. അതിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ നാം കണ്ടിട്ടുണ്ട്. മൂന്നാം പിറ പോലുള്ള തമിഴ് സിനിമയിലും ഇന്നലെ പോലുള്ള മലയാള സിനിമയിലും ഇത്തരം രംഗങ്ങൾ ഉണ്ട്.  ചില സിനിമകളിൽ ഇതിനുള്ള ഒരു യുക്തിയായി ഗാനങ്ങൾ ഉപയോഗിക്കാറുണ്ട്. അത്തരം ഒരു സന്ദർഭത്തിലെ ഗാനമാണ് ഇന്ന് ഞാൻ അവതരിപ്പിക്കുന്നത്. ആദ്യം ഗാന വരികൾ. സിനിമ: ശംഖുപുഷ്പം (1977). ഗാന രചന: ശ്രീകുമാരൻ തമ്പി. സംഗീതം: എം കെ അർജ്ജുനൻ. ഗായകൻ: കെ ജെ യേശുദാസ്. ആയിരം അജന്താ ചിത്രങ്ങളിൽ ആ മഹാബലിപുര ശിൽപ്പങ്ങളിൽ നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ് സംഗീതമാലപിച്ചു - സംഗമസംഗീതമാലപിച്ചു ഓർമ്മയില്ലേ, നിനക്കൊന്നും ഓർമ്മയില്ലേ പ്രിയതമനാകും പ്രഭാതത്തെ തേടുന്ന വിരഹിണിസന്ധ്യയെപ്പോലെ അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ അരികിലുണ്ടെന്നാലും നീ വെൺമേഘഹംസങ്ങൾ കൊണ്ടുവരേണമോ എൻ ദുഃഖസന്ദേശങ്ങൾ(ആയിരം അജന്താ) വിദളിത*രാഗത്തിൻ മണിവീണതേടുന്ന വിരഹിയാം വിരലിനെ പോലെ കൊതിയ്ക്കുകയാണിന്നും നിന്നെ തലോടുവാൻ മടിയിലുണ്ടെന്നാലു...

7. ഹൃദയത്തിലെ ഈശ്വരൻ

Image
  Fr. Abel (pic courtesy) ഈശ്വരൻ എന്ന പ്രഹേളികയെ സങ്കല്പം ഉണ്ടായ നാൾ മുതൽ മനുഷ്യൻ അന്വേഷിക്കുന്നുണ്ട്. പല രൂപത്തിലും രൂപയില്ലാതെയും, പല ഭാവത്തിലും ഭാവമില്ലാതെയും, പല ആളുകൾ പല തരത്തിൽ കരുതി വരുന്ന ഈശ്വര സങ്കൽപ്പത്തിന്ന് മിക്കവാറും ആളുകൾ ചാർത്തി കൊടുക്കുന്ന ഒരു ഭാവം ഉണ്ട് - സ്നേഹം. ഈ അന്വേഷണവും കണ്ടെത്തലും സിനിമ ഗാനങ്ങളിലും ലളിത ഗാനങ്ങളിലും ഉണ്ടായിട്ടുണ്ട്. ഈ വകയിൽ എനിയ്ക്ക് ഏറെ ഇഷ്ടപെട്ട ഒരു തമിഴ് ഗാനം ഉണ്ട്.  ബാബു (1971) എന്ന ചിത്രത്തിൽ വാലി രചിച്ച് എം എസ് വിശ്വനാഥൻ ഈണം നൽകി ടി എം സൗന്ദരരാജൻ പാടിയ ആ ഗാനത്തിന്റെ (ഇതോ എന്തന് ദൈവം മുന്നാലെ) ഏതാനും വരികൾ: ഇതാ എൻ ദൈവം എൻ മുന്നിൽ, ഞാൻ ഒരേ ഒരു പുഞ്ചിരിയിൽ കണ്ടല്ലോ. സ്നേഹമുള്ള നോട്ടത്തിൽ ദൈവം വാഴുന്നു, അവൻ കരുണയുള്ള നെഞ്ചിൽ കോവിൽ കൊള്ളുന്നു. പൂങ്കാവനത്തിൽ അവൻ സുഗന്ധമാകുന്നു, പൂങ്കുയിലിൻ തേനൊലിയിൽ അവനുണ്ട്, കുളിർ മേഘമായ് ദാഹം ശമിപ്പിക്കുന്നു, കനികളിലെ മധുരയാകുന്നു.. ഇങ്ങനെ ഈശ്വര സാന്നിധ്യം എന്തിലും കാണുന്ന കവി അതിന്ന് മകുടം ചാർത്തിയ പോൽ പാടുന്നു: അന്യൻറെ ഉയർച്ചയിൽ നീ കണ്ടെത്തും ആഹ്ളാദത്തിൽ കാണുന്നതാണ് ദൈവം എന്ന്. അന്യൻറെ ഉയർച്ച കണ...

6. കായലരികത്തെ വളകിലുക്കം

Image
CLICK FOR SONG - COURTESY HARMONY videos pic: from wiki മലയാള സിനിമാ ഗാനങ്ങളിൽ തികച്ചും വ്യത്യസ്തമായ ഒരു പാട്ടാണ് നീലക്കുയിൽ (1954) എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്കരൻ എഴുതി കെ രാഘവൻ ഈണമിട്ട് പാടിയ "കായലരികത്ത്.."  മുക്കുവക്കൂട്ടത്തിൽ നിന്നൊരാൾ തൻ്റെ മനോ കാമിനിയ്ക്ക് വേണ്ടി പാടുന്ന ഈ പാട്ട് ഭാസ്കരൻ മാഷുടെ പ്രത്യേകതയായ നാടൻ ഉപമകൾ കൊണ്ട് സമ്പന്നമാണ്. ഇതിലെ അലങ്കാര പ്രയോഗങ്ങൾ തികച്ചും ഗ്രാമീണവും മൗലികവുമാണ്.   കായലരികത്ത് വലയെറിയുന്ന നേരം കണ്ട സുന്ദരിയോട് പെണ്ണ്കെട്ടിന് എന്നെയും കൂടി ഒന്ന് പരിഗണിക്കണേ എന്ന് പറയുന്നത് മുതൽ ഈ പ്രണയം പക്വതയും യാഥാർഥ്യ ബോധവും പ്രകടമാക്കുന്നു - എന്നെ മാത്രം എന്നല്ല, എന്നെയും കൂടി എന്നാണ്.  കണ്ണ് കൊണ്ട് കരളിനുരുളിയിൽ എണ്ണ കാച്ചിയ നൊമ്പരവും, ആ നൊമ്പരം ഖൽബിൽ അറിഞ്ഞപ്പോൾ കയറു പൊട്ടിയ പമ്പരമായതും, പുരികക്കൊടിയുടെ അമ്പ് കൊണ്ട് ഞരമ്പുകൾ കമ്പൊടിഞ്ഞ ശീലക്കുടയുടെ കമ്പി പോലെ വലിഞ്ഞു പോയതും മലയാളത്തിൻറെ മാത്രമായ പ്രണയ പാരവശ്യമാണ്. ഇതിലെ ബിംബ കൽപ്പന അദ്വിതീയവുമാണ്.  പാട്ടിന്റെ വരികൾ: കായലരികത്തു വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരീ.. പെണ്ണുകെട്ടിനു കു...